ബുധന്
“ഇപ്പോൾഎ൯റെആത്മാവ്അസ്വസ്ഥമായിരിക്കുന്നു. ഞാൻഎന്തുപറയേത്ഭു? പിതാവേ, ഈമണിക്കൂറിൽനിന്ന്എന്നെരക്ഷിക്കണമേ! അല്ല, ഇതിനുവേത്ഭിയാണല്ലോഈമണിക്കൂറിലേക്കുഞാൻവന്നത്.” – യോഹന്നാൻ 12 : 27
ഈശോയുടെപ്രാര്ത്ഥനയാണ് നമ്മുടെധ്യാനവിഷയം. അത്മസംഘര്ഷത്തിന്റെപാരമ്യത്തിലാണ് അവിടുന്ന്. ശാരീരികവേദനകളെക്കാള് എത്രയോവലുതാണ് ആത്മാവിന്റെനൊമ്പരം. പച്ചയായമനുഷ്യന്റെവിചാരതലങ്ങള് അവനിലൂടെകടന്നുപോകുന്നുണ്ട്. `പിതാവേ, കഴിയുമെങ്കില്‍ ഈമണിക്കൂര് കടന്നുപോകട്ടെ’. എങ്കിലുംപിതാവിന്റെഇഷ്ടംനിറവേറട്ടെയെന്ന് അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു.
പ്രാര്ത്ഥനകളൊക്കെദൈവികപദ്ധതികളെതിരിച്ചറിയാനുള്ളവഴികളാണ്. ദൈവികപദ്ധതിയുമായിമനുഷ്യന് സഹകരിക്കുമ്പോഴാണ് അവന് രക്ഷിക്കപ്പെടുന്നതുംഅവനിലൂടെനന്മഉളവാകുന്നതും. നമ്മിലൂടെയുള്ളദൈവികപദ്ധതിതിരിച്ചറിയുകയാണ് പ്രധാനം.
എങ്ങനെയാണ് നമ്മെപ്പറ്റിയുള്ളദൈവികപദ്ധതിതിരിച്ചറിയുന്നത്? അതിന് തമ്പുരാനുമായുള്ള നിരന്തരമായബന്ധമുണ്ട്. നമ്മുടെജീവിതാന്തസ് ദൈവികപദ്ധതിയുടെഭാഗമാണ്. ദൈവികപദ്ധതിതിരിച്ചറിഞ്ഞാല് അതുമായിസഹകരിക്കുകയെന്നതാണ് അടുത്തതലം. അങ്ങയുടെഇഷ്ടംനിറവേറട്ടെയെന്ന് പ്രാര്ത്ഥിച്ചഈശോനമുക്ക് മാതൃകയാണ്. കേവലവാചികപ്രാര്ത്ഥനകള്ക്കപ്പുറത്ത് പ്രാര്‍ത്ഥനയ്ക്ക് ഒരുപാട് മാനങ്ങളുണ്ട്. നമ്മിലൂടെയുള്ളതമ്പുരാന്റെപദ്ധതിനിറവേറ്റാനുള്ളപരിശ്രമങ്ങളെല്ലാംപ്രാര്ത്ഥനകളാണ്. ഊണുംഉറക്കവുംദൈനംദിനജീവിതചര്യകള് മുഴുവന്‍ പ്രാര്ത്ഥനയായിമാറും. ഒടുവില്‍ പ്രാര്ത്ഥിക്കുകയെന്നതിലുപരിജീവിതംതന്നെഒരുപ്രാര്ത്ഥനയാകും.
Prepared by Bro. Jithin Vallarkattil
ഓശാന ഞായര്‍: ജറുസലേമിലേയ്‌ക്കുള്ള രാജകീയ പ്രവേശനം ബലിയര്‍പ്പണത്തിനുള്ള ഒരുക്കമാണെന്ന്
തിങ്കള്‍: ജനം മുഴുവന്‍ നശിക്കാതിരിക്കുന്നിന് അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത്
ചൊവ്വ: ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ
ബുധന്‍: പിതാവേ, കഴിയുമെങ്കില്‍ ഈ മണിക്കൂര്‍ കടന്നുപോകട്ടെ
ദുഖവെള്ളി: ദൈവസ്‌നേഹത്തിന്റെ ആഴം അളക്കാനുള്ള അളവുകോലത്രേ വിശുദ്ധ കുരിശ്
വലിയ ശനി: പാപത്തിന് മരിച്ച് മിശിഹായില്‍ ഉയര്‍ക്കുന്ന മാമ്മോദീസായടെ അനുസ്‌മരണം
ഉയിര്‍പ്പു ഞായര്‍: കാല്‍വരിയിലെ കുരിശ് പുഷ്‌പിക്കുന്ന സമയങ്ങളാണ് ഈസ്റ്റര്‍